Saturday, November 9, 2013

VAADAMALAR


നീറുമെൻ  ആത്മാവിൻ  നോവുള്ള  പാതയിൽ

ഒരു  പാതിമലരായ്  നീ വിരിഞ്ഞുനിന്നു .

എപ്പൊഴൊ  വന്നൊരു  മാരുതസ്പർശത്തിൽ ,

നിൻ  പരിമളം  ഞാനറിഞ്ഞു .

കണ്ണീരു  തോരാത്തോരെൻ വദനത്തിൽ ,

ഞാനറിയാതെ  നീ  പുഞ്ചിരിയായ്‌ .

പിന്നീടെപ്പോഴോ  നീയെന്ന  പൊന്മലർ ,

എൻ  ജീവശ്വാസം  ആയിമാറി .

പകലുകൾ നിന്നെ കാണുവാനും ,

ഇരവുകൾ  നിന്നെ  ഓർക്കുവാനും ,

എൻ ജീവൻ  നിനക്ക്  മാത്രമായും ,

ഇന്ന്  ഞാനിതാ  സമർപ്പിച്ചിടാം .

                                   
             എപ്പോഴെന്നറിയില്ല , യാദൃച്ഛികമായ്

              നീയെൻ  കണ്മുന്നിൽ  നിന്നു  മാഞ്ഞു.

             നീ  പരിമളം  പടർത്തിയ  പാതയിലെല്ലാം 

              നിന്നെത്തേടി  ഞാനലഞ്ഞു .

             കാലങ്ങൾ  പലതും  കടന്നുപോയ് ,

              എന്നിലെ  നൊമ്പരം  മരവിപ്പായ് .

              എന്നിട്ടും  നിന്നെ  കണ്ടീല ഞാൻ .

മലരുകൾ  പൂക്കുക  മാത്രമല്ല ,

അവയ്ക്കും  മരണമുണ്ടെന്നത് 

കാലം  പതിയെ  പഠിപ്പിച്ചു തന്നു .

മറന്നൊരെൻ  ആത്മാവിൻ  നീറ്റലിനെ 

പിന്നെയും  നെഞ്ചോടു  ചേർത്തുവെച്ചു .

ഇനിയെത്ര  കാലം  കഴിഞ്ഞെന്നാലും 

ജന്മങ്ങൾ ,യുഗങ്ങൾ  ഞാൻ  കാത്തിരിക്കാം .

ഒരു  വാടാമലരായ്  നീ  വിരിയുവാൻ 

യുഗയുഗാന്തങ്ങൾ  ഞാൻ  കാത്തിരിക്കാം .

Saturday, November 2, 2013

MOCHANAM


അന്ധകാരം  വിരൽചൂണ്ടുന്നൊരീ  കാരാഗൃഹത്തിന്‍മൂലയിൽ 

ഞാൻ തനിയെ 

ആരുടെയൊക്കെയോ കാലടികൾ 

കുതിരകളുടെ  കുളമ്പടികളായ്‌  എൻ 

കാതിൽ  മുഴങ്ങുന്നു .

ഇരുളിൻകയങ്ങളിൽ  മുങ്ങി-

ത്താഴുന്നതായ്  തോന്നി .

മനസ്സിൻ  ചാഞ്ചല്യത്തിൽ  ചെയ്ത 

ചെറിയോരപരാധത്തിൻ പേരിൽ

അനുഭവിക്കുന്ന  ശിക്ഷ .

അതെത്ര  വലുതെന്ന്  

ഇപ്പോൾ  ഞാനറിയുന്നു .

എന്നു  കിട്ടും  മോചനം ,

എങ്ങു  കിട്ടും  മോചനം .

മോചനം ,മോചനം  എന്ന

ധ്വനി  മാത്രമെൻ  മനസ്സിൽ

നിറഞ്ഞുനില്പൂ .

Friday, November 1, 2013

JYESHTASAHODARAN




ആയിരം  പൂർണചന്ദ്രന്മാർ  ഒന്നിച്ചു  നിന്നാലും

ആഴികൾ  കൂട്ടമായ്  അലതല്ലിയെന്നാലും

നമ്മുടെ  സാഹോദര്യം  വർണിക്കാനാകുമോ ?

എൻ പുഞ്ചിരിയെ  മഴവില്ലാക്കി,

എൻ  കണ്ണീരിനെ  പനിനീരാക്കി ,

എൻ  കുറുമ്പുകളിൽ  കൂട്ടുകാരനായ് ,

എന്നുടെ  വികൃതിയിൽ  അച്ഛ നായ്

എൻ  നിഴൽപോലെ  നീയെന്നുമുണ്ടായിരുന്നു .

ദീർഘമാം  ജീവിതപദയാത്രയിൽ  ഇനിയെന്നും

എന്നുടെ താങ്ങായ്  തണലായ്‌

ജ്യേഷ്ഠ സഹോദരാ  നീയുണ്ടാകുവാൻ

എന്തു  പ്രാർത്ഥന  ഞാൻ  ചെയ്യേണ്ടു..  

Tuesday, October 29, 2013

VERPAADU

ഇന്ന്  ഞാനറിയുന്നു  കൂട്ടുകാരി

നമ്മിലെ  നിബിഡമാം  സൗഹൃദത്തെ

പിരിയേണ്ടി  വന്നൊരാ  വേളയിലെൻ

ഹൃദയം  പിടഞ്ഞ  ദുർനിമിഷങ്ങളെ .

അഗാധമീ  സൗഹൃദമെന്നു  ഞാൻ

വൃഥാ  മനസ്സിനെ  ധരിപ്പിച്ചുപോയ് .

എന്നെന്നും  എൻകൂടെ  നിന്‍  നിഴലു-

ണ്ടാകുമെന്നിപ്പഴും  ഞാൻ  മോഹിക്കുന്നു .



ആയിരം  നിറമുള്ള  നമ്മുടെ  കിനാക്കളെ

നിലാവിന്റെ  കയ്യൊപ്പുപൊലെ  കാക്കും .

കണ്ണീർകണങ്ങൾ  എന്നെ  തഴുകുമ്പോൾ

നിന് സാന്ത്വനവാക്കുകൾ  ഓർത്തുപോകും .


ഇന്നു  ഞാനറിയുന്നു  കൂട്ടുകാരീ

വേർപാട്‌  നോവല്ല ,

വേരറുത്തൊടുങ്ങലത്രേ ......

Monday, October 28, 2013

PRANAYARAAGAM

പാടാൻ    മറന്നൊരാ പാട്ടിന്റെ  ഈണം

ഇന്നുമെൻ  ഉളളിൽ  നിറഞ്ഞുനില്പൂ 

പറയാതെ  പോയൊരാ  പ്രണയത്തിൻ   ഓർമ്മക്കായ് 

മനസ്സിൻറെ  താഴിട്ടു  പൂട്ടിവെചു

നിൻ  ദിവ്യസ്മരണകൾ  കോർത്തിണക്കി 

 എൻ  മിഴിനീർകണങ്ങൾ സംഗീതമായ്‌ 

പ്രണയമാം  രാഗത്തിൽ  ഈണമിട്ട്‌ 

കാലത്തിൻ  കാൽവെയ്പിൽ  താളമിട്ട്‌ 

ഇത്രയുംകാലം  മറച്ചുവെച്ചു 

ആരോടും പറയാതെ  ഓർത്തുവെച്ചു .